Sunday, January 20, 2008

‘മാധ്യമ’ ത്തിന്റെ ആന - ബോയിംഗ് മണ്ടത്തരം! (വക്കാരി ക്ഷമി!)


ഇതു വക്കാരിയുടെ കര്‍മ്മ മണ്ഡലമാകുന്നു. കടന്നു കയറ്റം ക്ഷമിക്കുക.
മാദ്ധ്യമം പത്രത്തില്‍ ന്യൂസ്‌ എഡിറ്റര്‍ എന്നൊരു തസ്തിക ഇല്ലെന്നുണ്ടോ? അതോ അതിന്റെ പ്രാദേശിക ലേഖകന്മാര്‍ ഒക്കെ സര്‍വകാര്യവിവരമുള്ളവരാണെന്ന്‌ അവര്‍ സ്വയമങ്ങു തീരുമാനിച്ചോ ആവോ?
പറഞ്ഞുവരുന്നത്‌ "മാധ്യമം" പത്രത്തിന്റെ ഗള്‍ഫ്‌ എഡിഷനില്‍ കണ്ട ഒരു ആനമണ്ടത്തരത്തെ കുറിച്ചാണ്‌. മിനിയാന്ന്‌ എടക്കര വാസുപെട്ടി എന്ന സ്ഥലത്ത്‌ ഒരു സ്ത്രീയെ ഒറ്റയാന്‍ നിലത്തടിച്ചു കൊന്ന വാര്‍ത്തയുടെ ഫോളോ അപ്‌ വാര്‍ത്ത ഇന്നു മാധ്യമം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഒരു ആന ഓടിച്ചിട്ടടിച്ച അനുഭവം ഉള്ളതുകൊണ്ട്‌ അത്തരം വാര്‍ത്തകള്‍ കണ്ടാല്‍ ഉള്‍ക്കിടിലത്തോടെ ഒന്നു നോക്കിപ്പോകും."
അന്നു ജീവന്‍കാത്ത വസ്ത്രം ഇന്ന് ബീയ്യാത്തുവിനെ ഒറ്റി" എന്നാണു വാര്‍ത്ത. വനപാതയിലൂടെ നടന്നുവന്നിരുന്ന ഒരു കൂട്ടം സ്ത്രീകള്‍ ദൂരെ ആനക്കൂട്ടം മേയുന്നതു കണ്ട്‌ വഴിമാറി നടക്കവേ,ഒരു മുളംകൂട്ടത്തിനു മറഞ്ഞു നില്‍ക്കുകയായിരുന്ന ഒറ്റയാന്റെ മുന്നില്‍ പെട്ടു പോവുകയും, ആ ആന കൂട്ടത്തില്‍ ഒരു സ്ത്രീയെ പിടികൂടി നിലത്തടിച്ചു കൊല്ലുകയും ചെയ്തു എന്നതായിരുന്നു വാര്‍ത്ത.( മനുഷ്യന്മാരെ കാട്ടുപാതകളില്‍ ഒളിച്ചുനിന്നു പിടികൂടുക എന്ന ഗറില്ലാ യുദ്ധമുറ ഒരു കലയാക്കിയ ആനകള്‍ വയനാടന്‍ കാടുകളില്‍ ധാരാളം ഉണ്ട്‌)
വാര്‍ത്തയ്ക്ക്‌ കുഴപ്പമൊന്നുമില്ല. പക്ഷേ അതിന്റെ ഫോളോ അപ്‌ കഥയില്‍, ആന ആ സ്ത്രീയെ തന്നെ കൊല്ലാന്‍ തിരഞ്ഞെടുത്ത കാരണം ആ പ്രാദേശിക ലേഖകന്‍ കണ്ടെത്തിയിടത്താണ്‌ കുഴപ്പം! കൊല്ലപ്പെട്ട സ്ത്രീ ധരിച്ചിരുന്ന ചുവന്ന വസ്ത്രമാണത്രേ ആനയെ പ്രകോപിപ്പിച്ചത്‌!
ഇതുവരെ പറഞ്ഞുകേട്ടിരുന്നത്‌ ചുവന്ന തുണി കാളകളെ പ്രകോപിപ്പിക്കും എന്നായിരുന്നു. പക്ഷേ ചുവന്ന തുണി ആനയെ പ്രകോപിപ്പിക്കും എന്നത്‌ പുതിയൊരറിവായി. അങ്ങനെ ചില ആന വിദഗ്‌ധര്‍ (!) പറഞ്ഞു എന്നും വാര്‍ത്തയിലുണ്ട്‌. അറ്റ്‌ലീസ്റ്റ്‌ ആ അപാര വിദഗ്‌ധാനനന്റെ പേരെങ്കിലും കൊടുക്കേണ്ടതായിരുന്നു വാര്‍ത്തയില്‍....!!കാളകള്‍ക്ക്‌ നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവില്ല! (നീല നിറം മാത്രം അതിനു മറ്റു നിറങ്ങളില്‍നിന്നും തിരിച്ചറിയാം എന്നു പറയപ്പെടുന്നുണ്ട്‌) ആനകള്‍ക്കാണെങ്കില്‍ ആ കഴിവ്‌ വളരെ വളരെ പരിമിതവും. (കാളപ്പോരിലെ കാളകള്‍, വീശുന്ന തുണിയുടെ ചുവന്ന നിറം കണ്ടല്ല, മറിച്ച്‌ ആ തുണിയുടെ ചലനം കണ്ടാണ്‌ വിറളി പിടിക്കുന്നത്‌ എന്നാണ്‌ വിശദീകരണം.)
ആനകള്‍ വര്‍ണ്ണാന്ധന്മാരാണ്‌. ചുവന്ന കളര്‍ അതിന്‌ ഒരു ഡാര്‍ക്‌ ഷെയ്ഡ്‌ ആയി മാത്രമേ കാണാനൊക്കൂ. കെനിയയിലെ ആനകള്‍ ചുവന്ന വസ്ത്രവും മണവും ഉപയോഗിച്ച്‌ അതിന്റെ ശത്രുക്കളായ മസ്സായ്‌ ഗോത്രക്കാരെ തിരിച്ചറിയുന്നു എന്നൊരു പഠനം ഈയിടെ കണ്ടിരുന്നു. പക്ഷേ അതും ആ വര്‍ഗക്കാരുടെ ഗന്ധത്തിനോട്‌ ബന്ധപ്പെടുത്തിയാണ്‌ ആ പ്രദേശത്തെ ആനകള്‍ ഓര്‍ത്തു വെയ്ക്കുന്നത്‌.ഇനി നുമ്മളുടെ ആനയുടെ കാര്യമാണെങ്കില്‍ അതിന്‌ നേരെ ചൊവ്വേ കണ്ണു തന്നെ കാണില്ല. മുന്നോട്ടുള്ള കാഴ്ച തീരെയില്ലെന്നു തന്നെ പറയാം.അങ്ങിനെയുള്ള ആനയാണ്‌ ആ പാവം സ്ത്രീ ധരിച്ച ചുവന്ന വസ്ത്രം കണ്ട്‌, ചുവന്ന വസ്ത്രക്കാരിയെ ശരിപ്പെടുത്തിയേക്കാം എന്നു തീരുമാനിച്ചു കളഞ്ഞത്‌.
പാവം പ്രാദേശിക ലേഖകന്‍ (മിക്കവാറും ഇവര്‍ അതാതു പ്രദേശങ്ങളിലെ പത്ര ഏജന്റുമാരായിരിക്കും) ഒരുപക്ഷേ കേട്ടുകേഴ്‌വിയും പഴം പറച്ചിലുമൊക്കെ എടുത്ത്‌ വാര്‍ത്തയായി അയച്ചു കൊടുത്തേക്കാം. എന്നാലും ന്യൂസ്‌ എഡിറ്റര്‍ എന്നൊരു ജീവി ഡസ്കില്‍ ഉണ്ടാവുമല്ലോ.....(ആവോ?)
ആ വാര്‍ത്തയില്‍ തന്നെ കഴിഞ്ഞവര്‍ഷം ഇതേ സ്ത്രീ ഒരാനയുടെ മുന്നില്‍ പെട്ടുപോയിരുന്നെങ്കിലും രക്ഷപ്പെട്ട കഥയും പറയുന്നുണ്ട്‌!അന്ന് ആനയെ കണ്ട്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ തട്ടം (ശിരോവസ്ത്രം) താഴെ വീണുപോവുകയും, പിന്നാലെ ഓടിയെത്തിയ ആനയുടെ ശ്രദ്ധ തട്ടത്തിലേക്കായ തക്കത്തിന്‌ ബിയ്യാത്തു എന്ന ആ സ്ത്രീ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നുവത്രേ! തലേക്കെട്ട്‌ കണ്ട്‌ കഥ മൊത്തം വായിച്ചാല്‍ നമുക്ക്‌ കിട്ടുന്ന ചിത്രം, അന്നത്തെ ആന താഴെ വീണ ശിരോവസ്ത്രത്തിന്റെ നിറം കണ്ടാണ്‌ ആ സ്ത്രീയെ വെറുതെ വിട്ടത്‌ എന്നാണ്‌!
പക്ഷേ യഥാര്‍ത്തത്തില്‍ അന്ന് ആനയെ പറ്റിച്ചത്‌ (ആ പാവം സ്ത്രീയുടെ ആയുസ്സ്‌ ഒരുവര്‍ഷത്തേക്ക്‌ നീട്ടിക്കൊടുത്തതും ) അതിന്റെ കാഴ്ച ശക്തിയല്ല, മറിച്ച്‌ ഈ ആനക്കഥയില്‍ പറഞ്ഞിരിക്കുന്ന മാത്തുക്കുട്ടിച്ചായന്‍ തിയറി ആയിരുന്നു. അതായത്‌ അസാധ്യ റേഞ്ചുള്ള ആനയുടെ ഘ്രാണ ശക്തിയണ്‌ അന്ന് ആനയുടെ ശ്രദ്ധ ആ വസ്ത്രത്തിലേക്ക്‌ തിരിച്ചു വിടാന്‍ കാരണം. (ആനയോടിക്കുമ്പോള്‍ രക്ഷപ്പെടാനുള്ള ഒരുപായമായും ഈ സൂത്രം ഉപയോഗിക്കാം, വിശദാംശങ്ങള്‍ ആ ആനക്കഥയിലുണ്ട്‌).
അയച്ചു കിട്ടുന്ന വാര്‍ത്തകള്‍ ഒന്നു വായിച്ചു നോക്കുക പോലും ചെയ്യാതെ കമ്പോസ്‌ ചെയ്ത്‌ പേജ്‌ നിറയ്ക്കുന്ന ഈ പരിപാടി എന്നാണാവോ പത്രങ്ങള്‍ നിര്‍ത്തുക!! ഈ കഥയില്‍ യാതൊരടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസങ്ങള്‍ പ്രോമോട്ട്‌ ചെയ്യുന്നു എന്നൊരപരാധവും ഈ പത്രം ചെയ്യുന്നുണ്ട്‌.കാരണം ഈ വിവരം വാര്‍ത്തയ്ക്കിടയിലുള്ള ഒരനുബന്ധ പരാമര്‍ശമല്ല.മറിച്ച്‌ ഈയൊരു വിവരക്കേടാണ്‌ ആ വാര്‍ത്ത ഹൈ-ലൈറ്റ്‌ ചെയ്യുന്നത്‌!! വാര്‍ത്തകള്‍ക്കൊപ്പം വിജ്ഞാനവും ഒരു പത്രധര്‍മ്മമാണ്‌. വിജ്ഞാനം കൊടുത്തില്ലെങ്കിലും ഉള്ള അറിവിനെ കൊഞ്ഞനം കുത്തുന്ന ഈ ഏര്‍പ്പാടില്‍ മാധ്യമം മിക്കപ്പോഴും ഒരു ചുവട്‌ മുന്നില്‍ തന്നെയാണു താനും.
വാല്‍ക്കഷണം :- ഇതേ മാധ്യമത്തില്‍ മുന്‍പൊരിക്കല്‍ ഒരു ചെറിയ വാര്‍ത്ത വന്നത്‌ ഓര്‍മ്മ വരുന്നു. സ്ഥലപ്പേര്‍ ഇപ്പോ ഓര്‍മ്മവരുന്നില്ല...ഏതായാലും ഇന്‍ഡ്യയിലല്ല. ഒരു ബോയിംഗ്‌ വിമാനത്തിന്റെ പൈലറ്റ്‌ റണ്‍വേ ആണെന്നു തെറ്റിധരിച്ച്‌ റ്റാക്സിവേ (വിമാനങ്ങള്‍ പാര്‍ക്കിംഗ്‌ ഏരിയയില്‍നിന്നും റണ്‍വേയിലേക്കും തിരിച്ചും ഉരുട്ടിക്കൊണ്ടുപോകാനുള്ള വഴി!മിക്കവാറും ഇത്‌ റണ്‍വേയ്ക്ക്‌ സമാന്തരമാവും)യില്‍ വിമാനം ഇറക്കിയതായിരുന്നു വാര്‍ത്ത. അത്‌ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്തപ്പോള്‍ ബോയിംഗ്‌ വിമാനത്തിന്റെ പൈലറ്റ്‌ റണ്‍വേയാണെന്നു തെറ്റിധരിച്ച്‌ വിമാനം ഇറക്കിയത്‌ "റ്റാക്സികള്‍ക്ക്‌ പോകാനുള്ള വഴി"യിലായി.അതും സുരക്ഷിതമായി!!
ശരി, അതു വാര്‍ത്ത വിവര്‍ത്തനം ചെയ്ത ആള്‍ക്ക്‌ അബദ്ധം പറ്റിയതാണെന്നു വെയ്ക്കാം. (പണ്ടൊരിക്കല്‍ മണി, വെള്ളപ്പൊക്കത്തില്‍ റെയില്‍വേ സ്ലീപ്പേഴ്സ്‌ ഒലിച്ചുപോയി എന്ന വാര്‍ത്ത, റെയില്‍വെ സ്റ്റേഷനില്‍ ഉറങ്ങിക്കിടക്കുന്നവര്‍ ഒലിച്ചുപോയി എന്നു തര്‍ജമ ചെയ്ത മാതിരി.) എന്നാലും മണിക്കൂറില്‍ പത്തു നൂറ്റമ്പത്‌ നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ നിലം തൊടുന്ന ഒരു ഭീമാകാരന്‍ ബോയിംഗ്‌ വിമാനം, റ്റാക്സികള്‍ക്ക്‌ പോകാനുള്ള വഴിയില്‍ സുരക്ഷിതമായി ഇറങ്ങി എന്ന വാര്‍ത്ത വെള്ളം തൊടാതെ ഒരു പത്രത്തിന്റെ പേജില്‍ കയറ്റി വിടാനുള്ള ആ കോമണ്‍സെന്‍സിനു കൊടുക്കണ്ടേ സലാം!!

10 Comments:

Blogger Physel said...

ശരി, അതു വാര്‍ത്ത വിവര്‍ത്തനം ചെയ്ത ആള്‍ക്ക്‌ അബദ്ധം പറ്റിയതാണെന്നു വെയ്ക്കാം. (പണ്ടൊരിക്കല്‍ മണി, വെള്ളപ്പൊക്കത്തില്‍ റെയില്‍വേ സ്ലീപ്പേഴ്സ്‌ ഒലിച്ചുപോയി എന്ന വാര്‍ത്ത, റെയില്‍വെ സ്റ്റേഷനില്‍ ഉറങ്ങിക്കിടക്കുന്നവര്‍ ഒലിച്ചുപോയി എന്നു തര്‍ജമ ചെയ്ത മാതിരി.) എന്നാലും മണിക്കൂറില്‍ പത്തു നൂറ്റമ്പത്‌ നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ നിലം തൊടുന്ന ഒരു ഭീമാകാരന്‍ ബോയിംഗ്‌ വിമാനം, റ്റാക്സികള്‍ക്ക്‌ പോകാനുള്ള വഴിയില്‍ സുരക്ഷിതമായി ഇറങ്ങി എന്ന വാര്‍ത്ത വെള്ളം തൊടാതെ ഒരു പത്രത്തിന്റെ പേജില്‍ കയറ്റി വിടാനുള്ള ആ കോമണ്‍സെന്‍സിനു കൊടുക്കണ്ടേ സലാം!!

8:02 AM  
Blogger സുഗതരാജ് പലേരി said...

ഇനി ന്യൂസെഡിറ്ററുണ്ടായിട്ടും വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. കിട്ടിയ വാര്‍‌ത്തയിലെ സത്യാവസ്ഥ തിരയാനും മാത്രമുള്ള സമയം, വിവരം ഇതൊന്നുമിവര്‍‌ക്കുണ്ടെന്ന് തോന്നുന്നില്ല...

10:56 AM  
Blogger മുസാഫിര്‍ said...

എല്ലാവര്‍ക്കും തിരക്കിന്റെ കാ‍ലമല്ലെ..വായനക്കാര്‍ ഇത്ര വീശദമാ‍യി പത്രം വായിക്കില്ലെന്നു ന്യൂസ് എഡിറ്റര്‍ വിചാരിച്ച് കാണും.

11:08 AM  
Blogger അതുല്യ said...

അമ്മിക്കല്ല് കൊത്താനുണ്ടോ ആട്ട് കല്ല് കൊത്താനുണ്ടോ എന്ന് മട്ടിലേ തൊഴില്‍ പോലെയല്ലേ വാര്‍ത്ത പിടിപ്പ്. ഇത്രേം ചാനലും പേപ്പറും ഒക്കെ നിറഞ് കവിയുമ്പോഴ് ഇനി ഫൈസലിട്ട ഈ ബ്ലോഗ്ഗും ഒരു വാര്‍ത്തയാവാനും മതി :) ഫൈസലിക്ക സമയം കിട്ടുമ്പോ ആ ഹിന്ദി ചാനലുകളൊന്ന് വച്ച് നോക്ക്, അപ്പടീം ഈ വക തത്സമയങ്ങളാണു. അതും മുഴോന്‍ ദിവസോം നീണ്ട്...

മരിച്ച് കിടക്കുന്ന പുലി,
സ്വ.ലേ :
ആദിവാസി പുലിയേ കൊന്നു, സ്വീകരണം! ബലേ ഭേഷ്!
ഫോളോ അപ്പ് -
ആളു കൂടി
പുലിയേ കൊല്ലാമോ?, പാവം പുലി
പുലിയേ കൊന്ന ആദിവാസിയേ കസ്റ്റഡിയിലെടുത്തു.

11:33 AM  
Blogger എതിരന്‍ കതിരവന്‍ said...

മിത്തുകളുണ്ടാക്കി അതു പോകുന്ന വഴിയെ സഞ്ചരിച്ച് ജീവിക്കുന്നവരാണ് പത്രക്കാര്‍. നാട്ടുകാര്‍ക്കും മിത് ആവശ്യമാണ്. യുക്തിയെ നേരിടേണ്ട ഭാരമില്ല.

12:48 AM  
Blogger ബഷീർ said...

This comment has been removed by a blog administrator.

6:41 AM  
Blogger മരമാക്രി said...

താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.

11:33 AM  
Blogger ലിഡിയ said...

ഓഫീസിലിരിക്കുന്ന മുഴുവന്‍ സമയവും CNN- IBM അല്ലെങ്കില്‍ News24 മുന്നിലിരിക്കുന്ന എനിക്ക് ഈ ന്യൂസ് മീഡിയകള്‍ വാര്‍ത്തകളെ വളച്ചൊടുക്കുന്ന രീതി കാണുമ്പോള്‍ ഒരു അമ്പരപ്പാണ് തോന്നുന്നത്..

എന്തു വാര്‍ത്തയാക്കാനുള്ള ഓട്ടത്തില്‍ അതില്‍ സാമാന്യ ബുദ്ധിയുണ്ടോന്ന് തിരക്കുന്നത് തന്നെ ഓവര്‍ ടൈം വര്‍ക്കാവും... എന്താ ചെയ്യുക

7:38 AM  
Blogger VINOD said...

kadayil chodoyam undo papai ennoru chollundu , epol katha ethanu news ethanuu ennu ariyan padayirikkunnu

9:15 AM  
Blogger അതുല്യ said...

Where are u dear?

Contact.

-Atulya

12:43 PM  

Post a Comment

<< Home